കിളിവാതില്‍ പഴുതുകളിലൂടെ വാര്‍ന്നുവീണ നട്ടുച്ച
വിശാലമായ അകത്തളത്തിലെ ചുവന്ന സിമെന്റു തറയില്‍
പൊന്‍നാണയങ്ങളായി മയങ്ങിക്കിടന്നു.
ചുവരുകളില്‍ ചിത്രകാരന്മാരുടെ വിചിത്ര ഭാവനകള്‍
ചതുര വടിവില്‍ വിറങ്ങലിച്ചും.
നിശ്വാസം പോലും പ്രതിധ്വനിക്കുന്ന
നിശബ്ദതയിലേക്കാണവള്‍
ചിലമ്പൊലിയൊച്ചയുമായി ഇറങ്ങി വന്നത്.
അനസൂയ എന്നാണ് പോല്‍ പേര്.
ചിത്രശാലയാകും മുമ്പ്
ഇതവളുടെ ഇല്ലവും
അവള്‍ ഇവിടത്തെ ആത്തേമ്മയും ആയിരുന്നത്രെ!
ആവട്ടെ എന്ന് നിസംഗത നടിച്ചു ഞാന്‍.
നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന
കോണിച്ചുവട്ടിലിരുന്നു
ഓരോ ഉച്ചക്കും അവള്‍ ഓരോരോ കഥകള്‍ പറഞ്ഞു.
അപ്പോഴൊക്കെ മൂക്കുത്തിയിലെ വൈരക്കല്ല്
അവളുടെ കണ്‍തിളക്കങ്ങളോട് മത്സരിച്ചും തോറ്റുമിരുന്നു.
പോകെ,പോകെ, അവളുടെ കഥകള്‍ക്കായ്
ഞാനുച്ചകളെ കാത്തിരുന്നു തുടങ്ങി...
കഥകളില്‍ അവളോളം അഴകുള്ള ഇന്നലെകള്‍
പുത്തിലഞ്ഞി ചോട്ടില്‍ ഊഞ്ഞാലാടി,
ചാണകം മെഴുകിയ പിന്‍മുറ്റത്ത് കൊത്തങ്കല്ല് കളിച്ചു.
അവള്‍ ആത്തേമ്മയും ഞാന്‍
അനുസരണയുള്ള കഥകഥക്കുട്ടിയുമായി...
ചിത്രശാലയുടെ ചുവരുകളില്‍
പിന്നെയും എത്രയോ ചിത്രകാരന്മാര്‍
പേരറിയാ ചിത്രങ്ങളെ തടവിലിടുകയും
കഥയറിയാതെ കാണികള്‍ ഉദാത്തമെന്നു
തല കുലുക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ചിത്രശാല നഷ്ടമെന്നും
അനേകം കിളിവാതിലുകളും മരപ്പണികളും ഉള്ള വീട്
നക്ഷത്ര ഹോട്ടലിനാണ് കൂടുതല്‍ ചേരുകയെന്നും
കടല്‍ കടന്നു പോയി പഠിച്ചുവന്ന പുത്തന്‍ തലമുറ പ്രഖ്യാപിച്ചു!
പിറ്റേന്ന് മുതല്‍ അനസൂയ വരാതായി.
പിറ്റേന്നും, അതിന്റെ പിറ്റേന്നും...
അനസൂയയോ,
അവള്‍ പണ്ടേ മരിച്ചില്ലേ,
എന്നെന്റെ ചോദ്യത്തിന് ചിലര്‍ കൈമലര്‍ത്തി,
പാവം, ചിത്രങ്ങള്‍ക്ക് കൂട്ടിരുന്നു ചിത്തഭ്രമം പിടിപെട്ടെന്നു
ചിലര്‍ അടക്കം പറഞ്ഞു ചിരിച്ചു.
കഥയേത്, പൊരുളേതെന്നറിയാതെ തളര്‍ന്നിരിക്കെ
യക്ഷികള്‍ ഉണ്ടാവുന്നതെങ്ങനെയെന്നു
അന്നാദ്യമായ് കോണിച്ചുവട്ടിലെ ഇരുളില്‍ നിന്നൊരു
വൈരക്കല്‍ മൂക്കുത്തി എനിക്ക് പറഞ്ഞു തന്നു.
നക്ഷത്ര ഹോട്ടലിനായി വഴിമാറിക്കൊടുത്ത,
പാവം ചിത്രശാലയുടെ ആത്തേമ്മയായിരുന്ന,
പാവം അനസൂയയുടെ
പാവം, പാവം വൈരക്കല്‍ മൂക്കുത്തി!
വിശാലമായ അകത്തളത്തിലെ ചുവന്ന സിമെന്റു തറയില്‍
പൊന്‍നാണയങ്ങളായി മയങ്ങിക്കിടന്നു.
ചുവരുകളില്‍ ചിത്രകാരന്മാരുടെ വിചിത്ര ഭാവനകള്‍
ചതുര വടിവില്‍ വിറങ്ങലിച്ചും.
നിശ്വാസം പോലും പ്രതിധ്വനിക്കുന്ന
നിശബ്ദതയിലേക്കാണവള്‍
ചിലമ്പൊലിയൊച്ചയുമായി ഇറങ്ങി വന്നത്.
അനസൂയ എന്നാണ് പോല്‍ പേര്.
ചിത്രശാലയാകും മുമ്പ്
ഇതവളുടെ ഇല്ലവും
അവള്‍ ഇവിടത്തെ ആത്തേമ്മയും ആയിരുന്നത്രെ!
ആവട്ടെ എന്ന് നിസംഗത നടിച്ചു ഞാന്‍.
നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന
കോണിച്ചുവട്ടിലിരുന്നു
ഓരോ ഉച്ചക്കും അവള്‍ ഓരോരോ കഥകള്‍ പറഞ്ഞു.
അപ്പോഴൊക്കെ മൂക്കുത്തിയിലെ വൈരക്കല്ല്
അവളുടെ കണ്‍തിളക്കങ്ങളോട് മത്സരിച്ചും തോറ്റുമിരുന്നു.
പോകെ,പോകെ, അവളുടെ കഥകള്‍ക്കായ്
ഞാനുച്ചകളെ കാത്തിരുന്നു തുടങ്ങി...
കഥകളില്‍ അവളോളം അഴകുള്ള ഇന്നലെകള്‍
പുത്തിലഞ്ഞി ചോട്ടില്‍ ഊഞ്ഞാലാടി,
ചാണകം മെഴുകിയ പിന്‍മുറ്റത്ത് കൊത്തങ്കല്ല് കളിച്ചു.
അവള്‍ ആത്തേമ്മയും ഞാന്‍
അനുസരണയുള്ള കഥകഥക്കുട്ടിയുമായി...
ചിത്രശാലയുടെ ചുവരുകളില്‍
പിന്നെയും എത്രയോ ചിത്രകാരന്മാര്‍
പേരറിയാ ചിത്രങ്ങളെ തടവിലിടുകയും
കഥയറിയാതെ കാണികള്‍ ഉദാത്തമെന്നു
തല കുലുക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, ചിത്രശാല നഷ്ടമെന്നും
അനേകം കിളിവാതിലുകളും മരപ്പണികളും ഉള്ള വീട്
നക്ഷത്ര ഹോട്ടലിനാണ് കൂടുതല്‍ ചേരുകയെന്നും
കടല്‍ കടന്നു പോയി പഠിച്ചുവന്ന പുത്തന്‍ തലമുറ പ്രഖ്യാപിച്ചു!
പിറ്റേന്ന് മുതല്‍ അനസൂയ വരാതായി.
പിറ്റേന്നും, അതിന്റെ പിറ്റേന്നും...
അനസൂയയോ,
അവള്‍ പണ്ടേ മരിച്ചില്ലേ,
എന്നെന്റെ ചോദ്യത്തിന് ചിലര്‍ കൈമലര്‍ത്തി,
പാവം, ചിത്രങ്ങള്‍ക്ക് കൂട്ടിരുന്നു ചിത്തഭ്രമം പിടിപെട്ടെന്നു
ചിലര്‍ അടക്കം പറഞ്ഞു ചിരിച്ചു.
കഥയേത്, പൊരുളേതെന്നറിയാതെ തളര്‍ന്നിരിക്കെ
യക്ഷികള്‍ ഉണ്ടാവുന്നതെങ്ങനെയെന്നു
അന്നാദ്യമായ് കോണിച്ചുവട്ടിലെ ഇരുളില്‍ നിന്നൊരു
വൈരക്കല്‍ മൂക്കുത്തി എനിക്ക് പറഞ്ഞു തന്നു.
നക്ഷത്ര ഹോട്ടലിനായി വഴിമാറിക്കൊടുത്ത,
പാവം ചിത്രശാലയുടെ ആത്തേമ്മയായിരുന്ന,
പാവം അനസൂയയുടെ
പാവം, പാവം വൈരക്കല്‍ മൂക്കുത്തി!