Monday, February 27, 2012

ഗൃഹാതുരത

തൂലികാ സൗഹൃദങ്ങള്‍
അഹങ്കാരമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിജീവനത്തിനായുള്ള ഓട്ടത്തിനിടയില്‍
എപ്പോഴാണവ ഓരോന്നായി
വിസ്മൃതിയില്‍ മറഞ്ഞതെന്നു  കൂടി ഓര്‍മ്മയില്ല.
തുരുമ്പെടുത്തു അനാഥമായ എഴുത്ത് പെട്ടി
ഭൂതകാല പ്രതാപത്തിന്‍റെ നഷ്ട ചിഹ്നം പോലെ
മുറ്റത്തൊരു കോണില്‍ ഇപ്പോഴുമുണ്ട്.
കത്തുകള്‍ക്ക് മടക്കത്തപാലില്‍ മറുപടിച്ചിരുന്ന
ആവേശത്തിന്‍റെ കാലം കഴിഞ്ഞുവോ?
ലക്കോട്ടും, മഷിപ്പേനയും,
ഇരുപത്തഞ്ചു പൈസയുടെ
മേഘദൂത് പോസ്റ്റ്‌ കാര്‍ഡും,
നമ്മുടെ കുട്ടികള്‍ക്ക്
നാളെ പുരാവസ്തു മ്യുസിയത്തില്‍ പോയി
കാട്ടി കൊടുക്കേണ്ടി വരരുതെന്ന
ഭയം കൊണ്ടു മാത്രം
ഞാനവ ഭദ്രമായി സൂക്ഷിക്കുന്നു,
പല അടുക്കുകളായി തരം തിരിച്ച
പ്രിയപെട്ടവരുടെ കത്തുകള്‍ക്കൊപ്പം...

2 comments:

  1. Makes you nostalgic ... endearing lines

    ReplyDelete
  2. ഗൃഹാതുരത ഉണര്‍ത്തുന്നു ഈ കുറിപ്പുകള്‍

    ReplyDelete